തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത്  കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല. കരമന സ്വദേശിയായ എസ്. ദീപുവാണ് (46) കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ കൊലയെന്നാണ് പൊലീസ് സംശയിക്കുന്നത്. കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

10 ലക്ഷം രൂപയുമായാണ് വീട്ടിൽ നിന്നും ദീപു ഇറങ്ങിയത്. ഈ പണം കാറിൽ നിന്നും കാണാതായിട്ടുണ്ട്. അതേസമയം പണം ആവശ്യപ്പെട്ട്  ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ് ദീപുവിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ. വിമൽകുമാർ എന്ന സുഹൃത്തിന്റെ ഒപ്പം പോകുമെന്നാണ് അറിയിച്ചത് വീട്ടിൽ നിന്ന് യാത്ര തിരിച്ചത് ഏഴേ മുക്കാലിന്സുഹൃത്ത് മാർത്താണ്ടത്ത് നിന്ന് കയറുമെന്ന് പറഞ്ഞു. പണം ആവശ്യപ്പെട്ട് ദീപുവിനെ കുറച്ചുനാൾ മുമ്പ് ഗുണ്ടാ സംഘം വിളിച്ചിരുന്നു. ഇക്കാര്യം ഭാര്യയോട് ദീപു പറഞ്ഞിരുന്നു. 10 ലക്ഷം രൂപ ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടു. പിന്നീട് 50 ലക്ഷം വേണമെന്ന് അറിയിച്ചു. പണം കൊടുത്തിരുന്നില്ല. ഈ സംഘമാണോ കൊലയ്ക്ക് പിന്നിലെന്നും സംശയം. പണം നൽകിയില്ലെങ്കിൽ മക്കളെ അപായപ്പെടുത്തുമെന്നും ദീപുവിനോട് പറഞ്ഞിരുന്നു.


ALSO READ: മദ്യംവാങ്ങി നൽകിയില്ല; അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ


ജെസിബി വാങ്ങാൻ പോകുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വണ്ടി കൊണ്ടുവരാൻ ഒരാളെ അതിർത്തിയിൽ നിന്നും വാഹനത്തിൽ കയറ്റിയതായും സംശയിക്കുന്നുണ്ട്. പഴയ ജെസിബി വാങ്ങി അറ്റകുറ്റപണി ചെയ്ത് വിൽപ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു.  ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടിൽ നിന്നും  ഇറങ്ങിയത്.  ദീപുവിനെ ജെസിബി വാങ്ങാൻ സഹായിക്കുന്ന ഒരാൾ കളിയിക്കാവിള ഭാഗത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കളിയിക്കാവിള വഴി യാത്ര ചെയ്തതെന്നും ബന്ധുക്കൾ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.